സ്വപ്നാ സുരേഷിന്റെ പുതിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

mediaworldlive news Kozhikode 


കൊച്ചി:     

വിജയ് പിള്ള എന്ന കണ്ണൂര്‍ സ്വദേശിയാണ് താനുമായി സംസാരിച്ചത്. 30 കോടി രൂപയാണ് ഓഫര്‍ ചെയ്തത്. ഹരിയാനയിലോ ജയ്പൂരിലോ പോയി ജീവിക്കണം. മുഖ്യമന്ത്രക്കും കുടുംബത്തിനുമെതിരെ പറഞ്ഞതടക്കം എല്ലാ ആരോപണങ്ങള്‍ കളവാണെന്ന് പറയണമെന്നും വിജയ് പിള്ള ആവശ്യപ്പെട്ടെന്നും സ്വപ്‌ന പറഞ്ഞു.

ഒത്തുതീര്‍പ്പിന് വിസമ്മതിച്ചാല്‍ തന്നെ അവസാനിപ്പിക്കുമെന്ന രീതിയിലാണ് വിജയ് പിള്ള സംസാരിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിര്‍ദേശപ്രകാരമാണ് വന്നതെന്നാണ് വിജയ് പിള്ള പറഞ്ഞത്. ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ തന്റെ ബാഗില്‍ ലഹരിമരുന്നോ മറ്റോവെച്ച്‌ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന പറഞ്ഞു.

താന്‍ ഒരു കാരണവശാലും ആരോപണങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രി കേരളത്തെ കൊള്ളയടിച്ച്‌ മകള്‍ക്ക് വേണ്ടി ഒരു സാമ്രാജ്യം പണിയുകയാണ്. അത് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കും. തന്നെ കൊല്ലണമെങ്കില്‍ എം.വി ഗോവിന്ദന് മുന്നോട്ടുവരാം. തന്നെ അവസാനിപ്പിച്ചാലും കുടുംബവും അഭിഭാഷകനും കേസുമായി മുന്നോട്ടുപോകുമെന്നും സ്വപ്‌ന പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കൊച്ചി റിപ്പോർട്ട്

Post a Comment

0 Comments