ഇന്ന് നടന്ന സെമിയിൽ ഓസ്ട്രേലിയക്കെതിരെ പൊരുതിയെങ്കിലും അഞ്ച് റൺസ് അങ്ങകലെ പറന്നു വീണു

mediaworldlive news Kozhikode 

പെൺപുലികൾ
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നൂറ്റി എഴുപത്തി രണ്ടു റണ്‍സെടുത്തു. 

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നൂറ്റി എഴുപത്തി ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ട്വന്റി-20 ലോകകപ്പ് ഫൈനലിലും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസീസിനോട് ഇന്ത്യന്‍ വനിതകള്‍ തോറ്റിരുന്നു, ഫീല്‍ഡിംഗിനിടെ കൈവിട്ട അഞ്ചോളം ക്യാച്ചുകള്‍ ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി.

ഓസീസ് ഉയ‌ര്‍ത്തിയ മികച്ച വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഷെഫാലി വര്‍മ്മയുടേയും ഒൻപത് സ്മൃതി മന്ഥാനയുടേയും  രണ്ട് യസ്തിക ഭാട്ടിയയുടേയും  നാല് വിക്കറ്രുകള്‍ വേഗം നഷ്ടപ്പെട്ട് 28/3 എന്ന നിലയിലായെങ്കിലും, അവിടെവച്ച്‌ ഒന്നിച്ച ക്യാപ്ടന്‍ ഹര്‍മ്മന്‍ പ്രീത് കൗറും  മുപ്പത്തി നാല് പന്തില്‍ അമ്പത്തിരണ്ട്, ജമീമ റോഡ്രിഗസും  ഇരുപത്തിനാല് പന്തില്‍  നാൽപ്പത്തി മുന് പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും നാൽപത്തി ഒന്ന് പന്തില്‍  അറുപത്തി ഒൻപത് റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്‍കി. ഡ്രിങ്ക്സ് ബ്രേക്കിന് ശേഷമുള്ള ആദ്യ ഓവറില്‍ ഡാര്‍സി ബ്രൗണിന്റെ ബൗണ്‍സറിന് അനാവശ്യമായി ബാറ്ര് വച്ച്‌ ഹീലിക്ക് ക്യാച്ച്‌ നല്‍കി ജമീമ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. തുടര്‍ന്ന് റിച്ചാ ഘോഷിനൊപ്പം സ്കോര്‍ ഉയര്‍ത്തുന്നതിനിടെ ഹര്‍മ്മന്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായത് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അഞ്ച് റണ്‍സകലെ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ്

Post a Comment

0 Comments