പുണ്യ മാസത്തോടനുബന്ധിച്ച് മസ്ജിദുകള്‍ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ.
പള്ളികളിലെ ലൗഡ്‌സ്പീക്കര്‍ ഉപയോഗം നിര്‍ത്തുക,
സംഭാവനകള്‍ സ്വീകരിക്കരുത്, പള്ളിയ്ക്കകത്ത് പ്രാര്‍ത്ഥനകള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയുക തുടങ്ങിയവയാണ് നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുന്നത്.
സൗദി ഇസ്ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അല്‍ശൈഖ് ആണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരരുതെന്നും കുട്ടികള്‍ ബഹളം വയ്ക്കുന്നത് വിശ്വാസികളുടെ പ്രാര്‍ത്ഥനയെ തടസപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. പ്രാര്‍ത്ഥനാസമയത്ത് പള്ളികളിലേക്ക് കാമറയും അനുവദിക്കില്ല.
അതേസമയം റമദാന്‍ മാസത്തിലെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്ത സമയം സൗദി സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ഈദ് അല്‍ഫിത്തര്‍, ഈദ് അല്‍അദ്ഹ എന്നീ പെരുന്നാളുകളുടെ ഭാഗമുള്ള അവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് റിയാദ്

0 Comments