കൽപ്പറ്റ:
ഈ മാസം പതിനഞ്ച് വരെ. സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു
ഇന്നലെയാണ് നിരോധനം നിലവില്‍ വന്നത്. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്ന് വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്ക് കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണിത്.
വന്യജീവിസങ്കേതത്തില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ കാട്ടുതീ ഭീഷണിയും ഉണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് വിനോദസഞ്ചാരം താല്‍ക്കാലികമായി വിലക്കിയത്
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടത്
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments