ലൈംഗിക അതിക്രമം നൃത്ത വിദ്യാലയത്തിൽ


ചെന്നൈ:
 
അതിക്രമം
നൃത്ത വിദ്യാലയത്തിൽ 
തിരുവനന്തപുരം സ്വദേശിയായ നർത്തകിക്ക് അദ്ധ്യാപകന്റെ അധിക്ഷേപം 


ചെന്നൈ: തിരുവനന്തപുരം സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ പിടിയിലായ കലാക്ഷേത്ര നൃത്ത വിദ്യാലയത്തിലെ അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

ഹരിപത്മനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും, ആരോപണ വിധേയരായ മറ്റ് മൂന്ന് അദ്ധ്യാപകരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.

കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരത്തെ അദ്ധ്യാപകര്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. കേസെടുത്തതോടെയാണ് സമരം അവസാനിപ്പിച്ചത്. അതേസമയം, ഹരിപത്മനില്‍ നിന്ന് കടുത്ത അധിക്ഷേപം നേരിടേണ്ടിവന്നതായി പരാതിക്കാരി ആരോപിക്കുന്നു.

ആരും അറിയില്ലെന്നും പറഞ്ഞ് ഹരിപത്മന്‍ വീട്ടിലേക്ക് ക്ഷണിച്ചു. ഇത് നിരസിച്ചതോടെയാണ് പ്രതികാര നടപടി തുടങ്ങിയത്. ക്ലാസില്‍ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച്‌ അധിക്ഷേപിച്ചു. മലയാളത്തില്‍ ബോഡി ഷെയിമിംഗ് നടത്തി. പിതാവിനെപ്പറ്റിപ്പോലും മോശമായിട്ടാണ് സംസാരിച്ചത്. കലാക്ഷേത്ര ഫൗണ്ടേഷന്‍ ഡയറക്ടര്‍ക്കും ആഭ്യന്തര സമിതിക്കും പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ല.

അദ്ധ്യാപകന്റെ നിര്‍ദേശപ്രകാരം ഒരിക്കല്‍ പുറത്തുള്ള വേദിയില്‍ നൃത്തം ചെയ്യാന്‍ പോയി. അവിടെയെത്തിയപ്പോഴാണ് മദ്യപര്‍ക്ക് മുന്നിലാണ് നൃത്തം ചെയ്യേണ്ടതെന്ന് അറിഞ്ഞത്. പകുതിയ്ക്ക് വച്ച്‌ നിര്‍ത്തിപ്പോന്നു. അവഹേളനം തുടര്‍ന്നതോടെയാണ് പഠനം നിര്‍ത്തി നാട്ടിലേക്ക് പോയതെന്ന് പരാതിക്കാരി ആരോപിക്കുന്നു.
മീഡിയ വേൾഡ് ന്യൂസ് ചെന്നൈ റിപ്പോർട്ട്

Post a Comment

0 Comments