തിരുവനന്തപുരം:
എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളില്‍ തീയിട്ട കേസില്‍ അറസ്റ്റിലായ ഷഹറൂഖ് സെയ്‌ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം മനസിലാക്കുന്നത്
ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ ഇയാളെ കേരള പൊലീസിന് കൈമാറി.
ബോഗിയിലെ മുഴുവന്‍ യാത്രക്കാരും വെന്തുമരിക്കണമെന്ന ലക്ഷ്യമായിരുന്നു ഷഹറൂഖിനുണ്ടായിരുന്നതെന്നാണ് വിലയിരുത്തല്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഡിപ്പോ ഉള്‍പ്പടെയുള്ള പ്രദേശമാണ് എലത്തൂര്‍. തീ വലിയ തോതില്‍ പടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. ട്രെയിന്‍ പാലത്തിന് നാടുവിലെത്തുമ്ബോള്‍ തീയിടാനായിരുന്നു ഇയാളുടെ പദ്ധതി. അങ്ങനെയെങ്കില്‍ തീ അതിവേഗം പടരുമ്ബോള്‍ ഒന്നുങ്കില്‍ തീയില്‍ വെന്തുരുകുക, അല്ലെങ്കില്‍ പാലത്തില്‍ നിന്നും താഴേക്ക് ചാടുക എന്ന ഓപ്‌ഷന്‍ മാത്രമാകും യാത്രക്കാര്‍ക്ക് മുന്നില്‍ ഉണ്ടാവുക. ഇത് തന്നെയാകും പ്രതിയും മനസ്സില്‍ പ്ലാന്‍ ചെയ്തിട്ടുണ്ടാവുക. അങ്ങനെയെങ്കില്‍ കേരളം വിറയ്ക്കുന്ന വാര്‍ത്തയായിരിക്കും വരിക. പാളിയത് ട്രെയിന്‍ ചെയിന്‍ വലിച്ച് നിര്‍ത്തിയ സമയവും സ്ഥലവുമാണ്.
തീവ്രവാദ ആക്രമണത്തിന് സമാനമായ സംഭവം ആണ് നടന്നിട്ടുള്ളത്. പ്രതിക്ക് മാനസികപ്രശ്‌നങ്ങളില്ല, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി. പ്രതിക്ക് ആറ് ഫോണുകള്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കത്തുന്ന ദ്രാവകം കേരളത്തില്‍നിന്ന് വാങ്ങിയതാണെന്ന് പ്രതി എടിഎസിനോട് സമ്മതിച്ചു. ഇത് ചെയ്യാന്‍ മറ്റൊരാള്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
അതേസമയം, പ്രതി ഉത്തര്‍പ്രദേശ് സ്വദേശി ഷഹറുഖ് സെയ്‌ഫിയെ മഹാരാഷ്ട്രയില്‍ നിന്നാണ് പിടികൂടിയത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പ്രതി യുപി സ്വദേശിയായ ഷഹറൂഖ് സെയ്ഫി പിടിയിലായത്. ട്രെയിനില്‍ തീ വെയ്പ് നടത്തിയതിന് പിന്നാലെ ഇയാളുടെ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം റിപ്പോർട്ട്

0 Comments