ട്രെയിൻ ചുട്ട് കരിക്കാൻ ശ്രമിച്ച യു. പി.സ്വദേശി പോലീസ് പിടിയിൽ

mediaworldlive news Kozhikode 
കോഴിക്കോട്:

കോഴിക്കോട് ട്രെയിനിൽ  തീ വെച്ച് നശിപ്പിക്കാൻ ശ്രമിച്ച 
യു.പി. സ്വദേശിയെ  സെയ്ഫി എന്ന യുവാവിനെ പോലീസ് സാഹസികമായി പിടിച്ചു .

കണ്ണൂര്‍:             


ഏലത്തൂര്‍ ട്രെയിനിലെ തീ വെയ്പ് കേസ് പ്രതി പിടിയില്‍. കേരള പോലീസിലെ പ്രത്യേകസംഘം മഹാരാഷ്ട്രയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.

യു.പി.സ്വദേശിയായ ഷഹറൂഖ് സെയ്ഫി എന്നയാളാണ് പിടയിലായിരിക്കുന്നത്. പ്രതിയെ അവിടെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷമാകും കേരളത്തില്‍ എത്തിക്കുക. കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള സംഘം ഇയാളെ ചോദ്യം ചെയ്യും.

സംഭവം നടന്ന് ഒരാഴ്ചയ്ക്ക് മുമ്ബ് തന്നെ പ്രതിയെ പോലീസിന് പിടികൂടാനായി എന്നത് നിര്‍ണ്ണായകമാകും. സംഭവ സ്ഥലത്തു നിന്നും പ്രതിയുടേത് എന്ന് സംശയിക്കുന്ന പോലീസിന് കിട്ടിയ ബാഗ് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ നേരത്തെ തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതിയിലേക്ക് അധികം വൈകാതെ പോലീസ് എത്തുകയായിരുന്നു.

കൃത്യത്തിന് പിന്നില്‍ ഇയാളുടെ ലക്ഷ്യം എന്തായിരുന്നു എന്ന് പോലീസ് അന്വേഷിക്കും. ആക്രമണം നടന്ന സ്ഥലത്ത് ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍നിന്നാണു പ്രതിയെന്നു സംശയിക്കുന്ന നോയ്ഡ സ്വദേശി ഷാറൂഖ് സെയ്ഫിലേക്ക് അന്വേഷണം നീണ്ടത്. രാജ്യവ്യാപകമായ ഒരു അന്വേഷണമായിരുന്നു കേസില്‍ കേരളാപോലീസ് നടത്തിയത്.

ഷാറൂഖ് സെയ്ഫിയുടെ പശ്ചാത്തലം തേടി കേരളാ പോലീസിന്റെ പ്രത്യേകാന്വേഷണസംഘത്തിലെ (എസ്.ഐ.ടി) രണ്ട് ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശിലെ നോയ്ഡയിലെത്തി. ഷാറൂഖിന്റെ ഫോണ്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15-ന് ഓഫായെന്നു കണ്ടെത്തി. അതിനുശേഷമാണ് ഇയാള്‍ കേരളത്തിലേക്കു തിരിച്ചതെന്നാണു പോലീസ് നിഗമനം. പ്രതി ഡല്‍ഹിയിലെ പബ്ലിക് സ്‌കൂളില്‍ പഠിച്ചതായും മരപ്പണിക്കാരനാണെന്നും ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്നു വിവരം ലഭിച്ചു. ഇയാള്‍ ജോലിചെയ്‌തെന്നു കരുതപ്പെടുന്ന കോഴിക്കോട് അശോകപുരത്തും എസ്.ഐ.ടി. പരിശോധന നടത്തി. മരിക്കാന്‍പോലും തയാറായാണ് അക്രമി ട്രെയിനില്‍ കയറിയതെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്.

കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും രംഗത്ത് എത്തിയിരുന്നു. എന്‍.ഐഎ. സംഘം ഇന്നലെ കണ്ണൂരിലെത്തി തീവയ്പ്പുണ്ടായ ഡി-1 ബോഗിയും തൊട്ടടുത്ത ഡി-2 ബോഗിയും പരിശോധിച്ചു. ഇവ പോലീസ് മുദ്രവച്ച്‌ കണ്ണൂരിലേക്കു മാറ്റിയിരുന്നു. എന്‍.ഐ.എയുടെ കൊച്ചി, ബംഗളുരു യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണു കണ്ണൂരിലെത്തിയത്.അക്രമം നടന്ന എലത്തൂരിലും സംഘം പരിശോധന നടത്തി.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്സ്ര്പസ് ട്രെയിനില്‍ തീവയ്പ്പുണ്ടായത്. രക്ഷപ്പെടാന്‍ ട്രെയിനില്‍നിന്നു ചാടിയ രണ്ടരവയസുകാരിയടക്കം മൂന്നുപേരെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. എട്ടുപേര്‍ക്കു പൊള്ളലേറ്റു. ഇവരില്‍ ഏഴുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments