ആലപ്പുഴ:
ഓടിക്കോണ്ടിരിക്കുന്ന രാജധാനി ട്രെയിനിൽ വെച്ച് പീഡിപ്പിച്ച കേസിൽ റെയിൽവേ അധികൃതർക്ക് കത്ത് നൽകി
ട്രെയിന്‍ യാത്രയ്ക്കിടയില്‍ മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി 12432 രാജധാനി എക്സ്പ്രസിലെ ബി 1 കോച്ച് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം
റെയില്‍വേ അധികൃതര്‍ക്കു കത്തു നല്‍കി. ഈ ട്രെയിനില്‍ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലാണു സംഭവം ഉണ്ടായത്. ബി 1 കോച്ചിലെ സൈഡ് ബെര്‍ത്തില്‍ നിന്നും 7.30 ഓടെ പ്രതീഷ്‌കുമാര്‍ യുവതിയുടെ ബര്‍ത്തില്‍ എത്തി.
യുവതി പൂര്‍ണമായും മദ്യലഹരിയിലായി എന്ന് ഉറപ്പിച്ച ശേഷമാണ് സൈനികന്‍ ബര്‍ത്തിലെത്തിയത്. മദ്യലഹരിയിലായിരുന്നെങ്കിലും സൈനികന്റെ ലൈംഗികാതിക്രമങ്ങളെ ആദ്യം യുവതി തടഞ്ഞു. ഇതിനിടയില്‍ കയ്യൂക്കിന്റെ ബലത്തില്‍ പ്രതീഷ് യുവതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ബലമായി തന്നെയാണ് സൈനികന്‍ യുവതിയെ തന്റെ ഇംഗിതത്തിന് വിധേയനാക്കിയത്.
ഈ സമയം രാജധാനി എക്സ്‌പ്രസ് എറണാകുളത്തിനും ആലപ്പുഴക്കും ഇടയിലായിരുന്നു. കൃത്യം 8 മണിക്ക് പീഡനം നടന്നുവെന്നാണ് പൊലീസ് ഉറപ്പിച്ചിരിക്കുന്നത്. അമിതമായി മദ്യം ഉള്ളില്‍ ചെന്നിരുന്നതിനാല്‍ യുവതിക്ക് ചെറുത്ത് നില്‍ക്കാനോ ഒച്ച വെയ്ക്കാനോ കഴിഞ്ഞില്ല. ഈ സമയം മുകളിലത്തെ ബര്‍ത്തില്‍ നടന്ന അതിക്രമങ്ങള്‍ താഴെ ഇരിക്കുകയായിരുന്ന യാത്രക്കാര്‍ കണ്ടില്ല.
സൗഹൃദം നടിച്ച് ആദ്യം ഫുഡ് നല്‍കിയ ശേഷം, സെവനപ്പില്‍ കുറേശെ മദ്യം കലര്‍ത്തി നല്‍കിയാണ് പ്രതീഷ് യുവതിയെ ചതിച്ചത്. രാജധാനിയിലെ പീഡനം സംബന്ധിച്ച് യുവതിയുടെ പരാതി വാര്‍ത്തയായപ്പോള്‍ ട്രെയിനില്‍ ഇങ്ങനെയൊക്കെ നടക്കുമോ, സഹയാത്രികര്‍ ്് ഉണ്ടായിരുന്നില്ലേ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തിയിരുന്നു.
ഇപ്പോള്‍ റിമാന്റിലുള്ള സൈനികനായ പത്തനംതിട്ട ജില്ലയിലെ നിരണം മാന്നാര്‍ കടപ്ര പ്രതീഷ് ഭവനില്‍ പ്രതീഷ് കുമാര്‍ കെ.പി. (31) നെയും പരാതിക്കാരിയേയും അന്വേഷണ സംഘം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന് സ്ഥിരീകരിച്ചുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഇതോടെ രാജധാനി എക്സ്‌പ്രസില്‍ നടന്ന പീഡനം വ്യാജ പരാതിയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രചരണങ്ങള്‍ക്ക് പ്രസക്തിയില്ലാതായി. സാഹചര്യ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ചു കഴിഞ്ഞതിനാല്‍ തീവണ്ടിയിലെ തെളിവെടുപ്പും സഹയാത്രികരുടെ മൊഴിയും കൂടി എടുത്ത് കഴിഞ്ഞാല്‍ കോടതിയില്‍ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കഴിഞ്ഞ 16ന് അര്‍ദ്ധരാത്രിയില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയുടെ ഭര്‍ത്താവ് കണ്ടത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. ട്രെയിനില്‍ നിന്നിറങ്ങിയ യുവതി അവശ നിലയിലായിരുന്നു. കാലുകള്‍ നിലത്ത് ഉറയ്ക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന യുവതിയെ കണ്ട് ഭര്‍ത്താവ് ഞെട്ടി. അസഹ്യമായ മദ്യത്തിന്റെ ഗന്ധവുമുണ്ടായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ്സെവനപ്പില്‍ കലര്‍ത്തി മദ്യം നല്‍കി ചതിച്ചതും ലൈംഗിക അതിക്രമം ഉണ്ടായതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് യുവതി മനസ് തുറന്നത്. രഹസ്യമായി പകര്‍ത്തിയപ്രതിയുടെ ദൃശ്യങ്ങളുംയുവതി ഭര്‍ത്താവിന് കൈമാറി.
തുടര്‍ന്ന് 17 ന് രാവിലെ ഭര്‍ത്താവിനൊപ്പം തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സി ഐ യെ നേരില്‍ കണ്ട് പരാതി നല്‍കുകയായിരുന്നു. അതേ സമയം സൈനികന്റെ ജോലി തെറിക്കുമെന്ന് ഉറപ്പായി. സഹയാത്രികയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രതീഷ് എന്ന കാര്യം ആലപ്പുഴ റെയില്‍വേ പൊലീസ് ജമ്മു കശ്മീരിലെ 17 ഗാര്‍ഡ് റെജിമെന്റ് കമാന്റിങ് ഓഫീസറെ അറിയിച്ചു കഴിഞ്ഞു. എഫ്. ഐ ആറിന്റെ കോപ്പിയടക്കം ലഭിക്കുന്നതിനാല്‍ കരസേനയില്‍ നിന്നു തന്നെ പ്രതീഷിനെ പിരിച്ചു വിടും.
ജമ്മു കാശ്മീരിലെ രജൗരി ജില്ലയില്‍ നാരിയന്‍ ട്രാന്‍സിസ്റ്റ് ക്യാമ്ബില്‍ 17 ഗാര്‍ഡ് റെജിമെന്റില്‍ നായിക് റാങ്കിലാണ് പ്രതീഷ് ജോലി നോക്കുന്നത്.
നാട്ടില്‍ ലീവിന് എത്തിയാല്‍ പണ്ടത്തെ പട്ടാളക്കാരെ പോലെ വെടിപറച്ചിലാണ് പ്രതീഷിന്റെ പ്രധാന പണി. അതിര്‍ത്തിയില്‍ ഡ്യൂട്ടി നോക്കിയതും പാക്കിസ്ഥാന്‍ പട്ടാളത്തെ വെടിവെച്ചതും അടക്കമുള്ള ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ പ്രചരിപ്പിക്കലാണ് പ്രധാന പണി.
പ്രതീഷിന്റെ ഭാര്യ കടപ്ര പഞ്ചായത്തിലെ വാര്‍ഡ് മെംബറാണ്. ബി ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് അവര്‍ ജയിച്ചത്.
മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ പി ജി കോഴ്‌സിന് പഠിക്കുന്ന യുവതി രാജധാനി എക്സ്‌പ്രസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ തലനാരിഴ കീറിയുള്ള പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്. ആലപ്പുഴ റെയില്‍വേ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷാനിഫ്. എച്ച് എസ് ന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട അന്വേഷണം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം 3 മണിക്കും 7 മണിക്കും ഇടയില്‍ താന്‍ പീഡിപ്പി്ക്കപ്പെട്ടുവെന്നാണ് യുവതി നല്‍കിയ പരാതിയിലുള്ളത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് ആലപ്പുഴ റിപ്പോർട്ട്

0 Comments