ക്ഷേത്ര ഭാരവാഹികൾ മുസ്‌ലിം സഹോദരങ്ങൾക്ക് നോമ്പ് തുറ നടത്തി

mediaworldlive news Kozhikode 
12/04/23

മലപ്പുറം:

വെട്ടിച്ചിറ ക്ഷേത്ര പുന:പ്രതിഷ്ഠാ വാർഷികവും ഇഫ്താർ സംഗമവും നടത്തി ക്ഷേത്ര മൈ കമ്മിറ്റി ഭാരവാഹികൾ 
            

ക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്ക് കാല്‍ലക്ഷം രൂപ മുതല്‍ 100രൂപവരെ നല്‍കി കൂടെ നിന്ന പ്രദേശത്തെ മുസ്ലിംസഹോദരങ്ങള്‍ക്ക് ക്ഷേത്രം പുനഃപ്രതിഷ്ഠാ വാര്‍ഷിക ദിനത്തിലാണ് ഇഫ്താര്‍ സംഗമം നടത്തി ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍.   

മലപ്പുറം വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി വിഷ്ണു ക്ഷേത്ര ഭാരവാഹികളാണു പ്രദേശത്തെ മുസ്ലിംസഹോദരങ്ങള്‍ക്കായി ഇഫ്താര്‍ സംഗമം നടത്തിയത്. 

ഏഴു വര്‍ഷത്തോളമായി തുടര്‍ന്നു വരുന്ന മതസാഹോദര്യ പെരുമയാണ് ക്ഷേത്രത്തിന്റേത്. വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി തുടര്‍ന്നു വരുന്ന മതസാഹോദ്യ പെരുമയാണു ഇക്കുറിയും മുടക്കമില്ലാതെ നടന്നത്.

2017-ലാണു ക്ഷേത്രം പുനഃപ്രതിഷ്ഠ നടത്തുന്ന സമയത്ത് സാമ്ബത്തികമായും ഭൗതികമായും പ്രദേശത്തെ മുസ്ലിം സഹോദരങ്ങള്‍ സഹായിച്ചത്. മുസ്ലിംഭൂരിപക്ഷമുള്ള ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള പുന്നത്തലയിലെ ഈ ക്ഷേത്രം അന്യാധീനപ്പെട്ടു കിടക്കുകയായിരുന്നു. തുടര്‍ന്നു 2016ല്‍ കമ്മിറ്റിയുണ്ടാക്കിയാണു പുനരുദ്ധാരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹൈന്ദവ കുടുംബങ്ങളായിരുന്ന പ്രദേശത്തെ ഭൂരിഭാഗവും.

പുനഃപ്രതിഷ്ഠക്കു 15ലക്ഷത്തോളം രൂപയോളം ചെലവ് വരുമെന്നു മനസ്സിലാക്കിയതോടെയാണു വിവരം അറിഞ്ഞ് മുസ്ലിംസഹോദരങ്ങള്‍ സ്വമേധയാ മുന്നോട്ടുവന്നു സഹായങ്ങളായി മാറിയത്. ഒന്നോ രണ്ടോ വ്യക്തികളല്ല സഹായങ്ങളായി മാറിയത്. പ്രദേശത്തെ ഭൂരിഭാഗം മുസ്ലിംസഹോദരങ്ങളും ഓരോരുത്തരാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കി. പുനഃപ്രതിഷ്ഠക്കു ഒരു വ്യക്തിയില്‍നിന്നും ലഭിച്ച ഏറ്റവും വലിയ തുകയും പ്രദേശത്തെ പ്രവാസിയായ മുസ്ലിംസഹോദരന്‍ നല്‍കിയതായിരുന്നു.

പുനഃപ്രതിഷ്ഠക്കു 15ലക്ഷത്തോളം രൂപയോളം ചെലവ് വരുമെന്നു മനസ്സിലാക്കിയതോടെയാണു വിവരം അറിഞ്ഞ് മുസ്ലിംസഹോദരങ്ങള്‍ സ്വമേധയാ മുന്നോട്ടുവന്നു സഹായങ്ങളായി മാറിയത്. ഒന്നോ രണ്ടോ വ്യക്തികളല്ല സഹായങ്ങളായി മാറിയത്. പ്രദേശത്തെ ഭൂരിഭാഗം മുസ്ലിംസഹോദരങ്ങളും ഓരോരുത്തരാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കി. പുനഃപ്രതിഷ്ഠക്കു ഒരു വ്യക്തിയില്‍നിന്നും ലഭിച്ച ഏറ്റവും വലിയ തുകയും പ്രദേശത്തെ പ്രവാസിയായ മുസ്ലിംസഹോദരന്‍ നല്‍കിയതായിരുന്നു.

പുനഃപ്രതിഷ്ഠയുടെ ദിനംവന്നത് റമദാനിലാണു വന്നത് റമദാനിലായിരുന്നു. ഇതോടെയാണ് തങ്ങളെ സഹായിച്ചവരെ പരിഗണിക്കാനായി ഇഫ്താര്‍ 2017ല്‍ ആദ്യമായി ഇഫ്താര്‍ സംഗമം നടത്തിയത്. തുടര്‍ന്നു 2018ലും 19ലും സമാനമായി ഇഫ്താര്‍ നടത്തി. 2020ലും 21ലും കോവിഡ് കാരണം ചടങ്ങ് നടത്തിയില്ല. തുടര്‍ന്നും സമാനമായ എല്ലാ റമദാനിലും ക്ഷേത്രം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ നടത്തിവരുന്നു. വെജിറ്റബിള്‍ ബിരിയാണിയും, ജ്യൂസും, ഫ്രൂട്സുമെല്ലാം കഴിച്ച്‌ മനം നിറഞ്ഞാണു ഇഫ്താര്‍ കഴിഞ്ഞു നാട്ടുകാരെല്ലം മടങ്ങിയത്. എല്ലാ മതസ്തരും അടങ്ങിയതാണു ഇവിടുത്തെ ക്ഷേത്ര കമ്മിറ്റി എന്നതും മറ്റൊരു പ്രത്യേകതയാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ ജീര്‍ണാവസ്ഥ മാറ്റി പുനഃപ്രതിഷ്ഠ നടത്താന്‍ പോന്ന സാമ്ബത്തികം പ്രദേശത്തെ അന്നത്തെ നാമമാത്രമായ ഹിന്ദു സമൂഹത്തിനുണ്ടായിരുന്നില്ല. ഈ സമയം ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം സഹായവുമായി മുസ്ലിം സമൂഹവും ചേര്‍ന്നാണ് ക്ഷേത്രം പുനരുദ്ധരിച്ചത്. പുനഃപ്രതിഷ്ഠ നടന്നത് ഒരു നോമ്ബ് കാലത്തായതിനാലാണ് അന്നത്തെ പതിവ് ഇന്നും മുടക്കമില്ലാതെ തുടരുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

മാറിയ കാലഘട്ടത്തില്‍ ക്ഷേത്രത്തിന്റെത് മഹത്തായ മാതൃകയാണെന്ന് മലബാര്‍ ദേവസ്വം ഏരിയ ചെയര്‍മാന്‍ ബേബി ശങ്കറും ഏരിയ കമ്മിറ്റി അംഗം കെ.പി പവിത്രനും പറഞ്ഞു. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.പി സുരേഷ് ബാബു, സ്വാഗതസംഘം ചെയര്‍മാന്‍ എ. മമ്മു മാസ്റ്റര്‍, ഇ.മായാണ്ടി, ടി.രവി, സി.ഉണ്ണിക്കൃഷ്ണന്‍ നായര്‍, പി.മോഹനന്‍, ടി ശിവദാസന്‍, പി.സജീവ് തുടങ്ങിയവരാണു ഇഫ്താര്‍ സംഗമത്തിനു നേതൃത്വംനല്‍കിയത്.

അതേ സമയം മലപ്പുറത്തെ മുസ്ലിംസഹോദരങ്ങള്‍ക്കായി ക്ഷേത്രപരിസരത്ത് സമൂഹ ഇഫ്താറൊരുക്കി ക്ഷേത്ര തിരൂര്‍ വാണിയന്നൂര്‍ ചാത്തങ്ങാട് വിഷ്ണു ക്ഷേത്രകമ്മിറ്റി ഭാരവാഹികളും നേരത്തെ രംഗത്തുവന്നിരുന്നു. റമദാനില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹസദ്യയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന മുസ്ലിംകള്‍ക്കായാണ് മലപ്പുറം തിരൂര്‍ വാണിയന്നൂര്‍ ചാത്തങ്ങാട് വിഷ്ണു ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രപരിസരത്ത് തന്നെ പന്തലൊരുക്കിയാണ് സമൂഹ നോമ്ബ് തുറ നടത്തിയത്. ആയിരത്തോളംപേരാണു നോമ്ബുതുറക്കാനെത്തിയത്. ചടങ്ങില്‍ അതിഥിയായി പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ സംബന്ധിച്ചിരുന്നു.
മീഡിയ വേൾഡ് ന്യൂസ് മലപ്പുറം റിപ്പോർട്ട്

Post a Comment

0 Comments